Skip to main content

അടുക്കളയിലെ ആട് ജീവിതം(ഒരു യഥാർത്ഥ ജീവിത കഥ)



വലിയൊരു മഴ പെയ്തു തോർന്നിട്ടും റൈഹു വിന്റെ ശരീരത്തിലെ ചൂടും വിയർപ്പും വിട്ടു മാറിയിട്ടില്ല..അടുക്കളയിലെ കറുത്തിരുണ്ട ചുവരുകൾക്കിടയിൽ ഒരു ഇരുണ്ട രൂപമായി പുകഞ്ഞു പൊന്തുന്ന അടുപ്പിൽ വെച്ച ചട്ടിയിൽ നിന്നും അവൾ പപ്പടം വറുത്തു കോരുകയായിരുന്നു...എന്നും കരിയും പുകയും,ഇരുട്ടും,വേദനയും ഏറ്റു വാങ്ങി അവളുടെ ഹൃദയവും ഇരുണ്ടു പോയത് കൊണ്ടാവാം അവളുടെ മുഖത്തു പ്രതേകിച്ചു ഭാവങ്ങളൊന്നും വിരിയാറില്ല.....എങ്കിലും ചൂടേറി ചൂടേറി ഇതിരിയേറെ ചുവപ്പു കളറിൽ എണ്ണയിൽ നിന്നും പൊന്തി വരുന്ന പപ്പടത്തിനു തന്നെക്കാൾ ഭംഗിയുണ്ടെന്നു അവൾ ശ്രദ്ധിക്കാറുണ്ട്...


മഴ പെയ്യുന്ന ദിവസ്സങ്ങളെല്ലാം അവളെ സംബസന്തിച്ചിടത്തോളം മഴക്കാലമാണ്... മഴയില്ലാത്ത ദിവസ്സങ്ങളെല്ലാം അവൾക്കു വേനൽ കാലമാണ്......ഒരു പെണ്ണിന്റെ സ്വപ്നങ്ങളും...വികാരങ്ങളും..മോഹങ്ങളും തിറിച്ചറിയാത്ത മരുഭൂയിലെ ആട് കണക്കനെ ഉള്ള മനുഷ്യന്മാർക് പല തരത്തിലുള്ള വിഭവങ്ങൾ വെച്ചും വിളമ്പിയും എച്ചില് വാരിയുമുള്ള ഒരു ദിവസത്തിന്റെ അങ്ങേ തലകലുള്ള തളർച്ചയും,,,എല്ലാത്തിനും ഒടുവിൽ കെട്ട്യോന്റെ സുഖം കണ്ടത്താനുള്ള പരാക്രമങ്ങൾക്കും ഒടുവിൽ തളർന്നുറങ്ങാൻ കിട്ടുന്ന മൂന്നു നാലു മണിക്കൂറിൽ അരിച്ചെത്തുന്ന തണുപ്പിനെ തൊട്ടറിയാൻ കഴിഞ്ഞാൽ അതവൾക് തണുപ്പ് കാലവും ആണ്...അത്രമേൽ കറുത്തിരുണ്ട വേരുകളോടെ അവൾ ആ അടുക്കളയിൽ ആഴ്ന്നിറങ്ങിയിരുന്നു.......


ആളികത്തുന്ന അടുപ്പിൽ നിന്നും ചുട്ടുപൊള്ളുന്ന ചട്ടി ഒരുകരിപ്പിടിച്ച തുണി കൊണ്ടവൾ വാങ്ങി വെച്ചു...വീണ്ടും വലിയൊരു വിറകു മുട്ടി അവൾ അടുപ്പിലേക് തിരുകി വെച്ചു...തന്നെക്കാൾ വലിപ്പമുള്ള കരിപിടിച്ച വലിയൊരു അലൂമിനിയം കുടുക്ക ഒരൊറ്റ ഊക്കിന്‌ പൊക്കിയവൾ അടുപ്പിൻ കല്ലിൽ വെച്ചു..വല്ലാത്തൊരു തരിപ്പ് പിടിച്ച വേദന പേറ്റു നോവാൽ വയറു കുത്തികീറാൻ സൂചി കുത്തികേറ്റിയ നട്ടെല്ലിലൂടെ പാഞ്ഞു കേറി....അനുഭവിച്ചു അനുഭവിച്ചു ആ വേദനയും ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ടായിരുന്നങ്കിലും അറിയാതൊരു കൈ താങ് ഇടുപ്പിൽ അവൾ കൊടുത്തു പോയി....കെട്ടിയോന്റെ ഉപ്പാക്ക് കുളിക്കാനുള്ള വെള്ളമാണ്....ഇനി ഇച്ചിരി മാവിലയും...പ്ലാവിലയും..കമ്മ്യൂണിസ്റ്റ് അപ്പച്ചെടിയുടെ ഇലയും പെറുക്കി കൂട്ടി കൊണ്ടു വന്നു വെട്ടി തിളപ്പിക്കണം..തിളച്ചു തിളച്ചു വെള്ളം കുഴമ്പു രൂപത്തിൽ ആയിട്ടില്ലങ്കിൽ കുറേ പൈസ മുടക്കി വയറു കുത്തികീറി യിട്ടും അനന്തരവകാശിയായി ഒരു ആണ്കുഞ്ഞിനെ കൊടുക്കാത്തത്തിന്റെ പ്രാക്‌ കേൾക്കേണ്ടി വരും....പേടിയണവൾക്...പേടിച്ചു പേടിച്ചു ഹൃദയം ഇടത്തെ ഭാഗത്തിന്റെ ഒരു മൂലയിലേക്കു ചുരുങ്ങി പോയിരിക്കുന്നു...



തറയും വടിയും തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി....


വല്ലിമ്മയാണ്....


ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ തന്നോട് കരുണ കാണിക്കുന്ന പച്ചപ്പിന്റെ ഹൃദയമുള്ള ഒരാട്... അത് വല്ലിമ്മ മാത്രമാണ്....


""റൈഹോ.... കൊറച്ചു ചോറ് വെളമ്പിക്ക.. ഇജ്ജും ഇരുന്നോ...കയ്ച്ചിട്ടില്ലല്ലോ ഇജ്ജ്...??""".


കുത്തിപിടിച്ച വടി ഒരു മൂലയിൽ വെച്ചു പലകയിട്ടു ചുമര് ചാരി ഇരിക്കുന്നതിനിടയിൽ അവര് പറഞ്ഞു..


"ഇങ്ങള് കൈചോളി.... ഞാൻ പിന്നെ കൈചോള...ഓരൊന്നും കയ്ച്ചിട്ടില്ല..."''.


അവൾ അടുക്കി വെച്ച പാത്ര തട്ടിൽ നിന്നും പാത്രങ്ങളെടുത്തു.. ഇച്ചിരി നേരം അവർക്കിടയിൽ ഒരു സുഖമുള്ള മൗനം കടന്നു വന്നു..പാത്രങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം..


""ഇങ്ങളെന്തേ വല്ലിമ്മ ...വലിപ്പ അത്രയേറെ ചവിട്ടും കുത്തും ചെയ്തിട്ടും ഉപദ്രവിച്ചിട്ടും ഇങ്ങളെ കുടീക്കു അന്ന് തിരിച്ചു പോവാഞ്ഞത്..??..മരിക്കാതെ ഇത്രേം കാലം ജീവിച്ചത്..??"".


ചോറ് വിളംബി കൊടുക്കുന്നതിനിടയിൽ റൈഹു ചോദിച്ചു..


""ചെറിയ കുട്ടിയായപ്പഴേ ഇഞ്ഞേ ഇവിടെ കെട്ടികൊണ്ടു വന്നിട്ടില്ലേ...??.തിരിച്ചു പോകാൻ അന്ന് വയി അറിയൂലായിനിം...തിരിച്ചു പോകാൻ പറ്റും എന്നും അറിയൂലായിനിം.. മരിക്കാനും ഞമ്മക്ക് തിരിയൂലായിനിം..""'


അവർ കഴിക്കുന്നത് നിർത്തി ഒരു ദീർഘ ശ്വാസം വിട്ടു...


"വല്ലിപ്പാന്റെ അടികൊണ്ടു തൊള്ളീന്നും..മുക്കീന്നും പൈപ് തൊറന്ന കണക്കെ ചോര വരുമ്പോയും ആരോടും ഒന്നും പറയാനില്ലാതെ അടുക്കളില് ഒരു മൂലേല് അങ്ങിനെ നീറി പുകഞ്ഞു...മൂപ്പർക്ക് ആരോഗ്യം ബെക്കാൻ കഞ്ഞീം കൂട്ടാനും വെച്ചു വിളമ്പി..അതിനിടയിൽ പത്തണ്ണതിനെ പെറ്റു....ഒരു കൊതുകിന്റെ മാതിരി ഞമ്മളെ ആരോഗ്യക്കേ ഊറ്റി കുടിച്ചു ആവതില്ലാതായപ്പോ മൂപ്പര് വേറെ മൊഞ്ചുള്ള പെണ്ണിനേം കെട്ടി..ഈ പത്തു തൊണ്ണൂറ് കൊല്ലത്തിനിടക് ഞമ്മള് ജീവിച്ചോ എന്നുള്ളത് ഞമ്മക് തിരിയാത്ത കാര്യമാണ്...""'...


റൈഹു അവരുടെ കണ്ണിലേക്ക് നോക്കി...സ്വപ്നങ്ങൾ വറ്റി പോയത് പോലെ കണ്ണീരും വറ്റി പൊയ്ക്ക് ണ്.... കരയാൻ പോലും മറന്ന മറ്റൊരു ആട് ജീവിതം...


തനിക്കു പോവായിരുന്നു....വീട്ടിലേക്കുള്ള വഴിയും...മരിക്കാനുള്ള പല വഴിയും....ഡിവേഴ്സിനെ കുറിച്ചും ഒക്കെ തനിക്കറിയായിരുന്നു..എന്നിട്ടും ഈ മരുഭൂമിയിൽ നിന്നും തനെന്തേ തിരിച്ചു പോയില്ല.....ഒരു ബ്ലേഡിന്റെ മൂർച്ചയിലോ..കയറിന്റെ തുമ്പതോ ഈ വെള്ളം കാണാത്ത ആടുജീവിതം അവസാനിപ്പിച്ചില്ല...ഉത്തരം ഒന്നേ ഒള്ളു..

"തണുത്തു മരവിച്ച ഗർഭപാത്രത്തിൽ ജനിച്ച മൂന്നു പൈതങ്ങളെ ഓർത്തിട്ടു മാത്രം..""

 

മരിക്കാൻ പോലും പറ്റാതെ അങ്ങിനെ ചത്തു ജീവിക്കാം ഈ മരുഭൂമിയിൽ............


ശബ്‌ദിക്കുന്ന ഫോണുമായി മൂത്തമോൾ ഓടി വന്നപ്പോൾ ചാടിപിടിച്ചു റൈഹു ഫോണ് വാങ്ങി..

തെളിഞ്ഞു കത്തിയ പേര് കണ്ടപ്പോൾ ചൂടേറ്റ് ഉരുകിപോയ കണ്പീലികൾ നിവർന്ന് നിൽക്കുന്നതായും ചുക്കി ചുളിഞ്ഞ കവിളുകൾ ചുവക്കുന്നതായും തോന്നി...

അല്പം മാറി നിന്നു ഒരു പ്രണയിനിയായി അവൾ സംസാരിക്കുമ്പോൾ തന്റെ ജീവിതത്തിൽ നിന്നും ആരൊക്കെയോ ചീന്തിയെടുത്ത കൗമാരമെന്ന ഏടിൽ കവിതകൾ വിരിയുന്നത് അവൾ നോക്കി കണ്ടു..

 

അവിഹിതം എന്ന പേരിട്ടു സമൂഹം വിളിക്കുന്ന അവളുടെ പ്രണയത്തിന് നീണ്ട 25 വർഷത്തെ ആട് ജീവിതത്തിന്റെ ചൂരും മണവും നീക്കാനുള്ള ശക്തി ഉണ്ടായിരുന്നു....കരിഞ്ഞുണങ്ങിയ അവളുടെ ഹൃദയത്തിൽ നിന്നും പുകക്കു പകരം പ്രണയത്തിന്റെ ഗന്ധം നുരഞ്ഞു പൊന്തി...ശരിയുടെയും തെറ്റിന്റെയും കണക്കെടുക്കാതെ മരുഭൂമിയിലെ ആ പച്ചപ്പിന്റെ തണലിൽ താൻ സുരക്ഷിതയാണോ എന്നൊന്നും ചിന്തിക്കാതെ ഒരു പ്രണയിനിയായി അവൾ കവിതകൾ കുറിച്ചു കൊണ്ടിരുന്നു.....



*FASEELA KP*

III Sem B Com Finance 

Al Shifa College of Arts and Science 

Perinthalmanna

Malappuram

Comments

Popular posts from this blog

ശബ്ദം

       മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു... "ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു... തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്..... പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ   എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ...  അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്... വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്...
 2024 എനിക്ക് മറക്കാനാവാത്ത ഓർമ്മകൾ തന്ന വർഷമായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു ജൂൺ 10,11 ദിവസങ്ങൾ. ഞാനും എന്റെ നാല് കൂട്ടുകാരും കുടുംബവും കൂടി വാഗമൺ യാത്രപോയി. ഞങൾ തൃപ്രായറിൽ നിന്ന് ട്രാവളറിൽ യാത്ര ആരംഭിച്ചു. മൂടൽ മഞ്ഞിലും മഴയിലും തനിയെ നിൽക്കുന്ന വാഗമൺ കുന്നുകളിലേക്കുള്ള യാത്ര മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. രാവിലെ 6മണിയോടെ പുറപ്പെട്ടു 9 മണിയോടെ അവിടെ എത്തി. നേരെ ഞങൾ പോയത് chillax wagamon എന്ന് പറഞ്ഞ ഹോട്ടലിലേക്കായിരുന്നു. അവിടെന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങൾ നേരെ പോയത് വാഗമൺ adventure park- ലക്കായിരുന്നു. അവിടെ വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ കാണാൻ കഴിയും. അവിടെത്തെ ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോധങ്ങളിൽ ഒന്നാണ് പാരഗ്ലൈഡിങ്. ആകാശത് ഉയർന്ന നിൽക്കുന്ന വാഗമൺ കുന്നുകളും താഴ്വാരങ്ങളും വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ ഇദ് ഒരു മികച്ച മാർഗമാണ്.പിന്നെ, റോക്ക് ക്ലെബിങ് & രാപെല്ലിങ്, ട്രക്കിങ്, സിപ് ലൈൻ, ബോട്ടിങ്& കയാക്കിങ്, ഓഫ് റോഡിങ് അങ്ങനെ പലതരം സാഹസിക പ്രവർത്തനങ്ങൾ ഉണ്ട്. ഞങൾ   ട്രക്കിങ്,ഓഫ് റോഡിങ്, കയകിംഗ്& ബോട്ടിങ് ചെയ്തു....

The Thrill of Exploration: My Love Affair with Traveling

         As I step off the plane, the rush of unfamiliar air hits me like a wave, carrying with it the scent of unknown spices and the promise of untold stories. Traveling has always been my passion, a fire that burns deep within me, driving me to explore the uncharted and immerse myself in the beauty of our world. From the vibrant streets of Tokyo to the ancient ruins of Rome, every destination is a canvas waiting to be painted with memories. Whether wandering through bustling markets, sampling local cuisine, or simply soaking in the tranquility of a secluded beach, each moment is a gift, a reminder that our world is full of wonder and surprise. The people I meet along the way – fellow travelers, locals, and vendors – each has a story to share, a piece of their culture to impart. Traveling isn't just about checking off bucket-list destinations; it's about embracing the unknown, testing my own limits, and discovering hidden strengths. It's about forging connecti...